മലയാളത്തിന്റെ പ്രിയ കവി ഓ എൻ വി കുറുപ്പിന്റെ അനുഭവക്കുറിപ്പുകളാണ് ‘പോക്കുവെയിൽ മണ്ണിലെഴുതിയത്” എന്ന ഗ്രന്ഥം. 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഓരോ മലയാളിയുടെയും അഭിമാനമായ ഓ എൻ വി തന്റെ ബാല്യം മുതൽ 2015 വരെയുള്ള അനുഭവങ്ങളെ ക്രോഡീകരിച്ച് വായനക്കാരുടെ മുന്നിൽ വെക്കുന്നു ഈ പുസ്തകത്തിലൂടെ.
ബാല്യകാല ത്തെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ എങ്ങനെ ഓ എൻ വിയെ മലയാളകവിതയുടെ ഉന്നതിയിലേക്കെത്തിച്ചു എന്ന് ഈ ഗ്രന്ഥത്തിൽ നിന്ന് അറിയാം. “പുന്നെല്ല് മണക്കുന്ന ഗ്രാമം” എന്ന അദ്ധ്യായത്തിൽ ബാല്യത്തിലെ കഷ്ടപ്പാടുകളെയും അനിശ്ചിതത്വത്തെയും വിശദമായി വിവരിക്കുന്നുണ്ട്. ഒരു പക്ഷേ ഈ ഗ്രന്ഥത്തിലെ ഏറ്റവും നല്ല വായനാനുഭവം നൽകുന്ന അദ്ധ്യായം ഇതു തന്നെയാവണം. പിന്നീടങ്ങോട്ടുള്ള അദ്ധ്യായങ്ങളിൽ, എട്ടാമത്തെ വയസ്സിൽ സ്വന്തം പിതാവിന്റെ ആകസ്മിക മരണം താങ്ങേണ്ടിവരുന്ന കുഞ്ഞു ഓ എൻ വി പിന്നീട് വളർന്ന് പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ സാഹിത്യത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്ക് വളരുന്ന കഥ വായിക്കാനാവും. പുസ്തകത്തിന്റെ ഒടുക്കത്തിൽ കവി പറയുന്നുണ്ട് : “ ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാന്‍ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക് ‘ഇങ്കുകുറുക്കി’ കൊടുത്ത് ഈറന്‍ വിരികളെല്ലാമുണക്കി, ക്ഷീണിച്ചുപോടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകള്‍ മാത്രം”.
ബാല്യകാല ത്തെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ എങ്ങനെ ഓ എൻ വിയെ മലയാളകവിതയുടെ ഉന്നതിയിലേക്കെത്തിച്ചു എന്ന് ഈ ഗ്രന്ഥത്തിൽ നിന്ന് അറിയാം. “പുന്നെല്ല് മണക്കുന്ന ഗ്രാമം” എന്ന അദ്ധ്യായത്തിൽ ബാല്യത്തിലെ കഷ്ടപ്പാടുകളെയും അനിശ്ചിതത്വത്തെയും വിശദമായി വിവരിക്കുന്നുണ്ട്. ഒരു പക്ഷേ ഈ ഗ്രന്ഥത്തിലെ ഏറ്റവും നല്ല വായനാനുഭവം നൽകുന്ന അദ്ധ്യായം ഇതു തന്നെയാവണം. പിന്നീടങ്ങോട്ടുള്ള അദ്ധ്യായങ്ങളിൽ, എട്ടാമത്തെ വയസ്സിൽ സ്വന്തം പിതാവിന്റെ ആകസ്മിക മരണം താങ്ങേണ്ടിവരുന്ന കുഞ്ഞു ഓ എൻ വി പിന്നീട് വളർന്ന് പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ സാഹിത്യത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്ക് വളരുന്ന കഥ വായിക്കാനാവും. പുസ്തകത്തിന്റെ ഒടുക്കത്തിൽ കവി പറയുന്നുണ്ട് : “ ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാന്‍ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക് ‘ഇങ്കുകുറുക്കി’ കൊടുത്ത് ഈറന്‍ വിരികളെല്ലാമുണക്കി, ക്ഷീണിച്ചുപോടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകള്‍ മാത്രം”.
ഒരു നല്ല പുസ്തകത്തിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടെങ്കിൽ കൂടി, ഈ പുസ്തകം എന്നെ മൊത്തത്തിൽ നിരാശപ്പെടുത്തി. പതിനഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങി പതിറ്റാണ്ടുകളോളം നീണ്ട കാവ്യ സപര്യ ചെയ്ത, ഒട്ടുമിക്ക എല്ലാ പുരസ്കാരങ്ങളും കൈപിടിയിലൊതുക്കിയ, ജ്ഞാനപീഠം കയറിയ ഓ എൻ വിയുടെ ആത്മകഥ എന്ന് കണ്ടപ്പോൾ ഞാൻ ഏറെ പ്രതീക്ഷിച്ചു എന്നതാവാം ഒരു കാര്യം. പ്രധാനമായും മൂന്ന് കാര്യങ്ങൾ കൊണ്ടാണ് എനിക്ക് ഈ ഗ്രന്ഥം ഇഷ്ടപ്പെടാതിരുന്നത്
1) പ്രധാന സംഭവങ്ങൾ പലതും ഒന്നോ രണ്ടോ വാചകങ്ങളിലൊതുക്കി.
2) ഒരുപാട് പ്രശസ്തരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കവി, അതിനെപറ്റി വലുതായൊന്നും പറയുന്നില്ല.
3) തികച്ചും ഇടതുപക്ഷ സഹയാത്രികനായിരുന്ന ഓ എൻ വി, ഇടക്കിടെ ആ ബന്ധം എടുത്ത് കാണിക്കുന്നത് ഒരു കല്ലുകടിയായി തോന്നി.
മൊത്തത്തിൽ ഒരുപാട് നന്നാക്കാൻ പറ്റുമായിരുന്ന ഗ്രന്ഥം !
പ്രസാധനം : ചിന്താ പബ്ലിഷേർസ്
പേജുകൾ: 216
വില : 280 രൂപ.
No comments:
Post a Comment